സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ നേതൃത്വം നല്‍കിയത് ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പി ജയരാജനെ തന്റെ അടുത്തേക്ക് അയച്ച് ഇത്തരം വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന സന്ദേശം അറിയിച്ചെന്നും ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ പറയുന്നുണ്ടെന്ന് ജെയ്ക്ക് ചൂണ്ടിക്കാട്ടി
'നിങ്ങള് തോറ്റ് കഴിഞ്ഞാൽ...' അപ്പോൾ അയാൾ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. 'സുബീഷേട്ടാ.. പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്.
അഞ്ചര പതിറ്റാണ്ടോളം കാലം രാഷ്ട്രീയത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലിരുന്ന വ്യക്തിയുടെ മരണത്തിനു ശേഷം ദിവസങ്ങള്‍ക്കുളളില്‍ നടന്ന തെരഞ്ഞെടുപ്പാണിത്. 2021-ലേത് പോലെ ഇവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഭരണവിരുദ്ധ വികാരത്തെക്കുറിച്ച് ഫാക്ച്വലായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയാറല്ല.
ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഉണ്ടായ സഹതാപ തരംഗം ശക്തമായതിനാല്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. പിന്നീട് പ്രചാരണം മുറുകിയതോടെ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.
. 'ചാണ്ടി ഉമ്മന് വോട്ടു ചെയ്യാതിരിക്കാന്‍ പുതുപ്പള്ളിക്കാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസോ യുഡിഎഫോ ബിജെപിയുമായി ഒരു സന്ധിക്കും നിന്നിട്ടില്ല. സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള മത നിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടേയും പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത് നാളെ ഫലം വരുമ്പോള്‍ മനസ്സിലാകും' എന്നും സതീശന്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്‍ അതിരാവിലെ തന്നെ പളളിയിലും പിതാവിന്റെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് വാകത്താനം പഞ്ചായത്തിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. ഒന്‍പത് മണിയോടെ വീട്ടിലെത്തി കുടുംബത്തെ കൂട്ടിയാവും വോട്ടുചെയ്യാനെത്തുക
ജെയ്ക്ക് സി തോമസിന്റെ പങ്കാളിക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. സൈബര്‍ ആക്രമത്തോട് യോജിപ്പില്ല. കഴിഞ്ഞ 20 വര്‍ഷമായി ഞാനും കുടുംബവും നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാണ്
പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍നിന്ന് മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നുവെന്ന ആരോപണത്തെ പ്രതിരോധിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. വ്യാഴാഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജെയ്ക്ക് സി തോമസിനുവേണ്ടി പ്രചാരണത്തിനിറങ്ങുക
ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്ന് ജെയ്ക്ക് ഉള്‍പ്പെടെ പറഞ്ഞെങ്കിലും പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് മിണ്ടാതിരിക്കാനാവുന്നില്ലെന്ന് തോമസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു